Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rohit Sharma

ഓള്‍ഡ് ഈസ് ഗോള്‍ഡ്

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തില്‍ പ്രായം ചെല്ലുന്തോറും വീര്യം കൂടുന്നവരാണ് വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമെന്നു വീണ്ടും തെളിഞ്ഞു.

2026 ഐപിഎല്‍ സീസണിന്‍റെ തുടക്കദിനങ്ങളില്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും മിന്നും ബാറ്റിംഗുമായി ആരാധക മനം കീഴടക്കി. ഐസിസി 2024 ലോകകപ്പ് നേട്ടത്തോടെ ഇന്ത്യയുടെ ട്വന്‍റി-20 ക്രിക്കറ്റ് ടീമില്‍നിന്ന് മാറിനില്‍ക്കുന്നവരാണ് കോഹ്‌ലിയും രോഹിത്തും.

രോഹിത്തും കോഹ്‌ലിയും ഇല്ലാതെ 2026ല്‍ ഇന്ത്യ ട്വന്‍റി-20 ലോകകപ്പ് നിലനിര്‍ത്തി. എന്നാല്‍, 2026 ഐപിഎല്ലിന്‍റെ തുടക്കത്തില്‍ത്തന്നെ 37കാരനായ കോഹ്‌ലിയും 38കാരനായ രോഹിത്തും വീണ്ടും തങ്ങളുടെ ട്വന്‍റി-20 വൈഭവം പുറത്തെടുത്തു.

2026 സീസണിന്‍റെ ഉദ്ഘാടന മത്സരത്തില്‍ വിരാട് കോഹ്‌ലി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി 38 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ച് വീതം സിക്‌സും ഫോറും പറത്തിയ കോഹ്‌ലിയുടെ സ്‌ട്രൈക്ക് റേറ്റ് 181.58 ആയിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ആര്‍സിബി ആറ് വിക്കറ്റിന്‍റെ ചേസിംഗ് ജയം നേടിയതില്‍ കോഹ്‌ലിയുടെ ഇന്നിംഗ്‌സ് നിര്‍ണായകമായി.

തൊട്ടുപിറ്റേദിനം മുംബൈ ഇന്ത്യന്‍സിനായി രോഹിത് ശര്‍മയുടെ വെടിക്കെട്ട്. 38 പന്തില്‍ ആറ് വീതം സിക്‌സും ഫോറും അടക്കം 78 റണ്‍സ് രോഹിത് അടിച്ചുകൂട്ടി. 205.26 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരേ മുംബൈ ഇന്ത്യന്‍സ് ആറ് വിക്കറ്റിന്‍റെ ചേസിംഗ് ജയം നേടിയപ്പോള്‍ രോഹിത് നിര്‍ണായക പങ്കുവഹിച്ചു.

2025 സീസണ്‍ ഐപിഎല്ലില്‍ രോഹിത് ശര്‍മ 15 മത്സരങ്ങളില്‍നിന്ന് നാല് അര്‍ധസെഞ്ചുറിയുടെ അകമ്പടിയോടെ 418 റണ്‍സ് നേടിയിരുന്നു. കോഹ്‌ലിയാകട്ടേ 15 മത്സരങ്ങളില്‍നിന്ന് എട്ട് അര്‍ധസെഞ്ചുറിയുടെ അകമ്പടിയോടെ 657 റണ്‍സും.

സമ്മര്‍ദമില്ല; ശാന്തം സുന്ദരം

ഇന്ത്യന്‍ ടീമില്‍ കളിക്കുന്നില്ല. ഐപിഎല്ലില്‍ സ്വന്തം ടീമുകളുടെ ക്യാപ്റ്റന്‍സിയില്ല. ബാറ്റിംഗില്‍ മാത്രം ശ്രദ്ധിക്കുന്നു. സമ്മര്‍ദമില്ല. എല്ലാം ശാന്തം, ബാറ്റിംഗ് അതി സുന്ദരം. രോഹിത് ശര്‍മയുടെയും വിരാട് കോഹ് ലിയുടെയും ഐപിഎല്‍ ജീവിതം ഇങ്ങനെ നിര്‍വചിക്കാം.

കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരശേഷം മുംബൈ ഇന്ത്യന്‍സ് കോച്ച് മഹേല ജയവര്‍ധനെ പറഞ്ഞത് ഇങ്ങനെ: രോഹിത് സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദങ്ങളില്ല. ശാന്തമായി ചിന്തിക്കാന്‍ അയാള്‍ക്കു സാധിക്കുന്നു. അയാള്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കുമോ, അതിനായി അയാളെ ടീം പൂര്‍ണമായി സ്വതന്ത്രനാക്കിയിരിക്കുന്നു. ടീം ഒന്നടങ്കം അയാള്‍ക്കു പിന്നില്‍ അണിചേരുന്നു.

രോഹിത് 1, കോഹ്‌ലി 2

ഐപിഎല്‍ ചരിത്രത്തില്‍ ഒരു ടീമിന് എതിരേ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റിക്കാര്‍ഡില്‍ വിരാട് കോഹ്‌ലിയെ രോഹിത് ശര്‍മ പിന്തള്ളി. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തിലെ ഇന്നിംഗ്‌സിലൂടെയായിരുന്നു രോഹിത്തിന്‍റെ ഈ നേട്ടം.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരേ 36 മത്സരങ്ങളില്‍ 1160 റണ്‍സ് നേടിയതായിരുന്നു കോഹ്‌ലിയുടെ റിക്കാര്‍ഡ്. കെകെആറിന് എതിരേ 36 മത്സരങ്ങളില്‍നിന്ന് 1161 റണ്‍സ് നേടി രോഹിത് ഇതു മറികടന്നു. പഞ്ചാബ് കിംഗ്‌സിന് എതിരേ 1159ഉം ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എതിരേ 1154 റണ്‍സും കോഹ്‌ലി നേടിയിട്ടുണ്ട്.

Kerala

സിക്‌സ് ഹിറ്റ്മാന്‍

റാഞ്ചി: രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് എന്ന റിക്കാര്‍ഡില്‍ ഇന്ത്യയുടെ ഹിറ്റ്മാനായ രോഹിത് ശര്‍മ. 15 വര്‍ഷമായി പാക്കിസ്ഥാന്‍റെ ഷാഹിദ് അഫ്രീദി കൈവശപ്പെടുത്തിയിരുന്ന റിക്കാര്‍ഡാണ് രോഹിത് ഇന്നലെ മറികടന്നത്.

ഇന്നലെ രോഹിത്തിന്‍റെ ബാറ്റില്‍നിന്ന് മൂന്ന് സിക്‌സ് പിറന്നു. മാര്‍ക്കോ യാന്‍സെനെ ലോംഗ് ലെഗിലൂടെ ഹുക്ക് ചെയ്തു പറത്തിയായിരുന്നു രോഹിത്ത് ഏകദിന കരിയറില്‍ 352 സിക്‌സ് എന്ന റിക്കാര്‍ഡിലേക്ക് എത്തിയത്.

369 ഇന്നിംഗ്‌സില്‍നിന്ന് അഫ്രീദി പറത്തിയ 351 സിക്‌സ് എന്ന റിക്കാര്‍ഡ് ഇതോടെ കടപുഴകി. 2010ല്‍ 272 സിക്‌സ് പറത്തിയായിരുന്നു അഫ്രീദി റിക്കാര്‍ഡ് സ്വന്തമാക്കിയത്.

2015വരെ നീണ്ട ഏകദിന കരിയറിനിടെ 398 മത്സരങ്ങളിലെ 369 ഇന്നിംഗ്‌സില്‍നിന്ന് 351 സിക്‌സ് അഫ്രീദി പറത്തി. 269 ഇന്നിംഗ്‌സിലാണ് രോഹിത് ഈ റിക്കാര്‍ഡ് മറികടന്നത്.

Sports

കോഹ്‌ലിക്ക് സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 350 റണ്‍സ് വിജയലക്ഷ്യം

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. വിരാട് കോഹ്‌ലിയുടെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ മികച്ച നിലയിലെത്തിയത്. ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽതന്നെ യശ്വസി ജയ്സ്‌വാളിനെ (16 പന്തിൽ 18) നഷ്ടമായി. പിന്നീട് രോഹിത്ത് ശർമയും വിരാട് കോഹ്‌ലിയും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. രോഹിത് ശർമ 51 പന്തിൽ 57 റണ്‍സെടുത്താണ് മടങ്ങിയത്. മൂന്ന് സിക്സും അഞ്ച് ഫോറും ഉൾപ്പെടുന്നതായിരുന്നു രോഹിത്തിന്‍റെ ഇന്നിംഗ്സ്.

കോഹ്‌ലി 120 പന്തിൽ ഏഴ് സിക്സും 11 ഫോറും ഉൾപ്പെടെ 135 റണ്‍സെടുത്തു. താരത്തിന്‍റെ 52-ാമത്തെ ഏകദിന സെഞ്ചുറിയായിരുന്നു. കെ.എൽ. രാഹുലും മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചു. 56 പന്തിൽ 60 റണ്‍സെടുത്താണ് രാഹുൽ മടങ്ങിയത്. ജഡേജ 32 റണ്‍സും നേടി.

ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജാൻസൻ, നാന്ദ്രെ ബർഗർ, കോർബിൻ ബോഷ്, ഓട്ട്നീൽ ബാർട്ട്മാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Sports

റാങ്കിംഗ്: രോഹിത്തിനു സ്ഥാനനഷ്ടം

മുംബൈ: ഏകദിന ക്രിക്കറ്റ് ബാറ്റർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ രോഹിത് ശർമ. ന്യൂസിലൻഡിന്‍റെ ഡാരൽ മിച്ചൽ ആണ് രോഹിത്തിനെ മറികടന്ന് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടി ടീമിന് ജയം സമ്മാനിച്ചതോടെ ഡാരൽ മിച്ചൽ ഒരു പോയിന്‍റ് വ്യത്യാസത്തിൽ രോഹിത്തിനെ മറികടന്ന് ഒന്നാമതെത്തി. 46 വർഷങ്ങൾക്കു ശേഷമാണ് ഒരു ന്യൂസിലൻഡ് താരം ലോക ഒന്നാം നന്പർ ബാറ്ററാകുന്നത്.

1979ൽ ന്യൂസിലൻഡിന്‍റെ ഗ്ലെൻ ടർണർ ഒന്നാമതെത്തിയിരുന്നു. ഏകദിനത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായിരുന്നു രോഹിത്.

Latest News

Corehub Up