Kerala
റാഞ്ചി: രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സ് എന്ന റിക്കാര്‍ഡില്‍ ഇന്ത്യയുടെ ഹിറ്റ്മാനായ രോഹിത് ശര്‍മ. 15 വര്‍ഷമായി പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദി കൈവശപ്പെടുത്തിയിരുന്ന റിക്കാര്‍ഡാണ് രോഹിത് ഇന്നലെ മറികടന്നത്.
ഇന്നലെ രോഹിത്തിന്റെ ബാറ്റില്‍നിന്ന് മൂന്ന് സിക്സ് പിറന്നു. മാര്‍ക്കോ യാന്‍സെനെ ലോംഗ് ലെഗിലൂടെ ഹുക്ക് ചെയ്തു പറത്തിയായിരുന്നു രോഹിത്ത് ഏകദിന കരിയറില്‍ 352 സിക്സ് എന്ന റിക്കാര്‍ഡിലേക്ക് എത്തിയത്.
369 ഇന്നിംഗ്സില്‍നിന്ന് അഫ്രീദി പറത്തിയ 351 സിക്സ് എന്ന റിക്കാര്‍ഡ് ഇതോടെ കടപുഴകി. 2010ല്‍ 272 സിക്സ് പറത്തിയായിരുന്നു അഫ്രീദി റിക്കാര്‍ഡ് സ്വന്തമാക്കിയത്.
2015വരെ നീണ്ട ഏകദിന കരിയറിനിടെ 398 മത്സരങ്ങളിലെ 369 ഇന്നിംഗ്സില്‍നിന്ന് 351 സിക്സ് അഫ്രീദി പറത്തി. 269 ഇന്നിംഗ്സിലാണ് രോഹിത് ഈ റിക്കാര്‍ഡ് മറികടന്നത്.
Sports
റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. വിരാട് കോഹ്ലിയുടെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ മികച്ച നിലയിലെത്തിയത്. ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റണ്‍സെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽതന്നെ യശ്വസി ജയ്സ്വാളിനെ (16 പന്തിൽ 18) നഷ്ടമായി. പിന്നീട് രോഹിത്ത് ശർമയും വിരാട് കോഹ്ലിയും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. രോഹിത് ശർമ 51 പന്തിൽ 57 റണ്‍സെടുത്താണ് മടങ്ങിയത്. മൂന്ന് സിക്സും അഞ്ച് ഫോറും ഉൾപ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്സ്.
കോഹ്ലി 120 പന്തിൽ ഏഴ് സിക്സും 11 ഫോറും ഉൾപ്പെടെ 135 റണ്‍സെടുത്തു. താരത്തിന്റെ 52-ാമത്തെ ഏകദിന സെഞ്ചുറിയായിരുന്നു. കെ.എൽ. രാഹുലും മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചു. 56 പന്തിൽ 60 റണ്‍സെടുത്താണ് രാഹുൽ മടങ്ങിയത്. ജഡേജ 32 റണ്‍സും നേടി.
ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജാൻസൻ, നാന്ദ്രെ ബർഗർ, കോർബിൻ ബോഷ്, ഓട്ട്നീൽ ബാർട്ട്മാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ: ഏകദിന ക്രിക്കറ്റ് ബാറ്റർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ രോഹിത് ശർമ. ന്യൂസിലൻഡിന്റെ ഡാരൽ മിച്ചൽ ആണ് രോഹിത്തിനെ മറികടന്ന് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടി ടീമിന് ജയം സമ്മാനിച്ചതോടെ ഡാരൽ മിച്ചൽ ഒരു പോയിന്റ് വ്യത്യാസത്തിൽ രോഹിത്തിനെ മറികടന്ന് ഒന്നാമതെത്തി. 46 വർഷങ്ങൾക്കു ശേഷമാണ് ഒരു ന്യൂസിലൻഡ് താരം ലോക ഒന്നാം നന്പർ ബാറ്ററാകുന്നത്.
1979ൽ ന്യൂസിലൻഡിന്റെ ഗ്ലെൻ ടർണർ ഒന്നാമതെത്തിയിരുന്നു. ഏകദിനത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായിരുന്നു രോഹിത്.